ബഹാഉള്ളയുടെ ചില കുറിപ്പുകളിൽ നിന്നു തെരഞ്ഞെടുത്തത് (#9897)

സത്യമായും ഞാന്‍ പറയുന്നു. മാനവരാശിക്ക് വാഗ്ദത്ത പുരുഷന്‍റെ മുഖം ദര്‍ശിക്കുവാനും ശബ്ദം കേള്‍ക്കുവാനും കഴിയുന്ന കാലം ഇതാണ്. ഈശ്വരന്‍റെ ആഹ്വാനം ഉയര്‍ന്നു കേള്‍ക്കുന്നു. അവിടുത്തെ തിരുവദനത്തിന്‍റെ ശോഭ മനുഷ്യര്‍ക്കു മേല്‍ ഉയര്‍ന്നിരിക്കുന്നു. തന്‍റെ ഹൃദയഫലകത്തില്‍നിന്നും വ്യര്‍ത്ഥമായ ഓരോ വാക്കും തുടച്ചുനീക്കി, തുറന്നതും നിഷ്പക്ഷവുമായ മനസ്സോടെ അവിടുത്തെ അവതാരത്തിന്‍റെ ചിഹ്നങ്ങളും അവിടുത്തെ ഔന്നത്യത്തിന്‍റെ പ്രതീകങ്ങളും ദര്‍ശിക്കുകയെന്നതാണ് ഓരോ മനുഷ്യനും കരണീയമായുള്ളത്.

-Bahá'u'lláh
-----------------------

ബഹാഉള്ളയുടെ ചില കുറിപ്പുകളിൽ നിന്നു തെരഞ്ഞെടുത്തത് (#9898)

മാനവസന്തതികളേ!
ഈശ്വര വിശ്വാസത്തിന്‍റെയും മതത്തിന്‍റെയും അടിസ്ഥാന ലക്ഷ്യം മനുഷ്യവംശത്തിന്‍റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുകയും ഐക്യം നിലനിര്‍ത്തുകയും മനുഷ്യരില്‍ സ്നേഹവും സൗഹൃദവും വളര്‍ത്തുകയുമാണ്. അതിനെ അപസ്വരത്തിനും കലഹത്തിനും വെറുപ്പിനും വൈരത്തിനുമുള്ള കാരണമാക്കരുത്. നേരായ വഴി ഇതാണ്. സ്ഥിതവും അചഞ്ചലവുമായ അടിസ്ഥാനവും ഇതത്രേ! ഈ അധിഷ്ഠാനത്തില്‍ ഉയര്‍ത്തപ്പെടുന്ന യാതൊന്നിന്‍റെയും ശക്തിയെ ഹനിക്കുവാന്‍ ലോകത്തിന്‍റെ ഗതിവിഗതികള്‍ക്കാവില്ല.

-Bahá'u'lláh
-----------------------

ബഹാഉള്ളയുടെ ചില കുറിപ്പുകളിൽ നിന്നു തെരഞ്ഞെടുത്തത് (#9899)

എന്‍റെ വാക് സാഗരത്തില്‍ സ്വയം നിമഗ്നരാകുവിന്‍! അതിന്‍റെ രഹസ്യങ്ങള്‍ നിങ്ങള്‍ക്ക് വെളിവാകട്ടെ. അതിന്‍റെ ആഴങ്ങളില്‍ മറഞ്ഞുകിടക്കുന്ന ജ്ഞാനത്തിന്‍റെ മുത്തുകള്‍ അനാവൃതമാകട്ടെ. ഈശ്വരശക്തിയുടെ സാദ്ധ്യതകള്‍ വെളിവാക്കപ്പെട്ടിരിക്കുന്നതും ദൈവസാമ്രാജ്യം സംസ്ഥാപിതമാക്കപ്പെട്ടിരിക്കുന്നതുമായ ഈ ധര്‍മ്മത്തിന്‍റെ സത്യം ആശ്ലേഷിക്കാനുള്ള നിശ്ചയ ദാര്‍ഢ്യത്തില്‍ നിനക്കു ചാഞ്ചല്യം അരുത് എന്നതില്‍ ശ്രദ്ധിണ്‍ക്കുക. ആഹ്ലാദത്താല്‍ തിളങ്ങുന്ന മുഖത്തോടെ നിങ്ങള്‍ അവിടുത്തെ സന്നിധാനത്തിലേക്ക് ചെല്ലുക. ഭൂത-ഭാവികാലങ്ങളില്‍ അനശ്വരമായ, ദൈവത്തിന്‍റെ മാറ്റമില്ലാത്ത ധര്‍മ്മമാണിത്. ആയത് തേടുന്നവര്‍ക്കെല്ലാം അത് സാധ്യമാകട്ടെ. അതിനെ തേടാന്‍ വിസമ്മതിച്ചവരെ സംബന്ധിച്ചു പറയട്ടെ: സത്യമായും ഈശ്വരന്‍ തന്‍റെ സൃഷ്ടികളുടെ ആവശ്യങ്ങള്‍ക്കുപരി സ്വയം സംതൃപ്തനാണ്.
പറയൂ: ഈശ്വരന്‍റെ കൈകള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഒരിക്കലും തെറ്റുവരാത്ത തുലാസ്സാണിത്. അതില്‍ ഭൂവിലും സ്വര്‍ഗ്ഗത്തിലുമുള്ള സകലരും തുലനം ചെയ്യപ്പെടുകയും ചെയ്യുന്നു. ഈ സത്യം അറിയുകയും വിശ്വസിക്കുകയും ചെയ്യുന്നവരില്‍പ്പെട്ടവരാണ് നിങ്ങളെങ്കില്‍ പറയൂ, അതിനെക്കൊണ്ട് അഗതികള്‍ ധന്യരാക്കപ്പെട്ടിരിക്കുന്നു. പണ്ഡിതര്‍ക്കു ജ്ഞാനോദയം ഉണ്ടായിരിക്കുന്നു. അന്വേഷകര്‍ ഈശ്വരസാന്നിദ്ധ്യത്തിലേക്ക് ആരോഹണം ചെയ്യപ്പെടുന്നു. ശ്രദ്ധിക്കുക: ഇല്ലെങ്കില്‍ നിങ്ങളതിനെ നിങ്ങള്‍ തമ്മിലുള്ള കലഹത്തിനു കാരണമാക്കിയേക്കാം. പ്രബലനും സ്നേഹമയനുമായ നിങ്ങളുടെ അധീശന്‍റെ ധര്‍മ്മത്തില്‍ പര്‍വ്വതംണ്‍പോലെ നിങ്ങള്‍ അചഞ്ചലനായിരിക്കുക.

-Bahá'u'lláh
-----------------------

ബഹാഉള്ളയുടെ ചില കുറിപ്പുകളിൽ നിന്നു തെരഞ്ഞെടുത്തത് (#9900)

ഐശ്വര്യത്തില്‍ ഉദാരനും ആപത്തില്‍ കൃതജ്ഞനും ആയിരിക്കുക. നിന്‍റെ അയല്‍ക്കാരന്‍റെ വിശ്വാസത്തിന് അര്‍ഹനാവുക. തിളങ്ങുന്നതും സൗഹൃദമയവുമായ മുഖത്തോടെ അയാളെ നോക്കുകയും ചെയ്യുക. ദരിദ്രډാര്‍ക്കൊരു നിക്ഷേപവും ധനികډാര്‍ക്കൊരു താക്കീതും ആയിരിക്കുക; ആവശ്യക്കാരുടെ അര്‍ത്ഥനയ്ക്കു പ്രതിവിധി കാണുന്നവനാവുക. നിന്‍റെ പ്രതിജ്ഞയുടെ പരിശുദ്ധി നിലനിര്‍ത്തുന്നവനാവുക; വിധിയില്‍ നീതിമാനും സംഭാഷണത്തില്‍ കരുതലുള്ളവനും ആയിരിക്കുക. ഒരാളോടും അന്യായം ചെയ്യരുത്; എല്ലാവരോടും എല്ലാ തരത്തിലും സൗമ്യനായിരിക്കുക. ഇരുട്ടില്‍ നടക്കുന്നവര്‍ക്കു വെളിച്ചവും ദുഃഖിതര്‍ക്കു സന്തോഷവും ദാഹിക്കുന്നവര്‍ക്കു ശുദ്ധജലതടാകവും കഷ്ടപ്പെടുന്നവര്‍ക്കു ശരണവും ആവുക. മര്‍ദനത്തിനു വിധേയരായവരെ താങ്ങുകയും ഉയര്‍ത്തുകയും ചെയ്യുക. സത്യസന്ധതയും പരിശുദ്ധിയും നിന്‍റെ എല്ലാ പ്രവൃത്തികളിലും തെളിഞ്ഞു നില്‍ക്കട്ടെ. അപരിചിതന് ഒരു അഭയസ്ഥാനവും ക്ലേശിക്കുന്നവര്‍ക്ക് ഒരു ശമനൗഷധവും അഗതികള്‍ക്ക് ഒരു ശക്തിഗോപുരവും ആവുക. അന്ധരായവര്‍ക്ക് കാഴ്ചാശക്തിയും മാര്‍ഗഭ്രംശം വന്നവരുടെ കാലടികള്‍ക്ക് ഒരു മാര്‍ഗ്ഗദീപവും ആയിരിക്കുക. സത്യത്തിന്‍റെ മുഖത്തിന് ഒരു ആഭരണവും വിശ്വസ്തതയുടെ കിരീടവും ആയിരിക്കുക. സല്‍ഗുണ ദേവാലയത്തിന് ഒരു തൂണും മാനവരാശിയുടെ ശരീരത്തിന് ഒരു ജീവശ്വാസവും നീതിയുടെ സൈന്യങ്ങള്‍ക്കു കൊടിക്കൂറയും നډയുടെ ചക്രവാളത്തിലെ ജ്യോതിര്‍ഗോളവും മനുഷ്യഹൃദയമാകുന്ന മണ്ണിലെ മഞ്ഞുതുള്ളിയും അറിവിന്‍റെ സമുദ്രത്തിലെ പെട്ടകവും സമൃദ്ധിയുടെ സ്വര്‍ഗത്തിലെ സൂര്യനും ജ്ഞാനത്തിന്‍റെ മകുടത്തിലെ രത്നവും നിന്‍റെ തലമുറയാകുന്ന വിഹായസ്സിലെ പ്രകാശിക്കുന്ന വെളിച്ചവും വിനയമാകുന്ന മരത്തിലെ ഒരു ഫലവും ആയിരിക്കുക.

-Bahá'u'lláh
-----------------------

ബഹാഉള്ളയുടെ ചില കുറിപ്പുകളിൽ നിന്നു തെരഞ്ഞെടുത്തത് (#9901)

മാനവരെ ചങ്ങലകളില്‍ നിന്നു വിമോചിപ്പിക്കുന്നതിനായി ഈ പൗരാണിക സൗന്ദര്യം ചങ്ങലകളാല്‍ ബന്ധിതനാകാന്‍ സമ്മതിച്ചു. ലോകം മുഴുവന്‍ യഥാര്‍ത്ഥ സ്വാതന്ത്ര്യം നേടുന്നതിനായി ഈ അതിപ്രബല ദുര്‍ഗ്ഗത്തില്‍ തടവുകാരനാക്കപ്പെട്ടു. ഭൂലോകവാസികള്‍ക്കു നിതാന്തമായ ആനന്ദലബ്ധിക്കായി അദ്ദേഹം ദുഃഖങ്ങളുടെ കയ്പ്പുനീര്‍ തീര്‍ത്തും പാനംചെയ്തു. പരമകാരുണികനും ദയാപരനുമായ നിന്‍റെ ഈശ്വരന്‍റെ കനിവാണിത്. ദൈവിക ഐക്യത്തില്‍ വിശ്വസിക്കുന്നവരേ! നിങ്ങള്‍ മഹത്വം നേടുന്നതിനായി നാം നിന്ദിതനാകുവാന്‍ തയ്യാറായി. ഞാന്‍ നാനാതരം പീഢനങ്ങള്‍ സഹിച്ചു. മുഴുവന്‍ ലോകവും പുതുക്കി നിര്‍മ്മിക്കുവാന്‍ ആഗതനായവനെ അത്യന്തം മ്ലേച്ഛമായ പട്ടണങ്ങളില്‍ പാര്‍പ്പിക്കുവാന്‍ അവര്‍ - ദൈവത്തില്‍ പങ്കുകാരെ ചേര്‍ത്തവര്‍ - അവനെ എപ്രകാരം നിര്‍ബ്ബന്ധിച്ചു എന്നതുനോക്കുക.

-Bahá'u'lláh
-----------------------

